ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷൻ. മിനിമം ചാര്‍ജ്ജ് 8 ൽ നിന്നും 12 രൂപയാക്കണമെന്നും കിലോമീറ്ററിന് 90 പൈസയെന്നത് 2 രൂപയാക്കി വർധിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
ഇതുവരെ കേരളത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ 47,893 പേർ
ഒരു വര്‍ഷത്തേക്ക് നികുതി ഒഴിവാക്കി നല്‍കണമെന്നും ക്ഷേമനിധി അടക്കുന്നതിന് ഒരു വര്‍ഷം സാവകാശം നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ഡീസല്‍ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിൽ പ്രത്യക്ഷ സമരം വേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക