കളമശ്ശേരി : കളമശേരിയില്‍, ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദനം. കേസിൽ സുഹൃത്തുക്കളായ 4 പേരെ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദനമേറ്റ കുട്ടി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. സംഭവം ഉണ്ടായത് ഇന്നലെ ഉച്ചയ്ക്ക് കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപത്ത് വച്ചാണ്.
മുത്തൂറ്റ് ഹൊസൂർ ബ്രാഞ്ചിൽ കവർച്ച നടത്തിയ ആറ് പേർ പിടിയിൽ
17കാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചത് ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു എന്നാരോപിച്ചായിരുന്നു. ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന് എഴുന്നേറ്റ് നടക്കാന്‍ ആകാത്ത നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക