വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്ക്. ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റിസോർട്ടുകളോട് ചേർന്ന ജില്ലയിലെ ഇത്തരം മുഴുവന്‍ പ്രവർത്തങ്ങളും പരിശോധിക്കാൻ സ്ഥലം സന്ദർശിച്ച കലക്ടർ ഉത്തരവിട്ടു.
അപകടസാധ്യതാ മുന്നറിയിപ്പ് റേഞ്ച് ഒാഫീസര്‍ നേരിട്ടെത്തി കഴിഞ്ഞ മാസം നല്‍കിയെങ്കിലും നടത്തിപ്പുകാര്‍ അവഗണിച്ചെന്ന് വനം വകുപ്പ് അറിയിച്ചു.
യാതൊരു വിധ പ്രതിരോധ മാർഗങ്ങളും ഇല്ലാതെയാണ് ടെന്റുകൾ കെട്ടി വിനോദസഞ്ചാരികളെ താമസിപ്പിച്ചതെന്ന് വനം വകുപ്പും കണ്ടെത്തി.
കഴിഞ്ഞ മാസം മേപ്പാടി റേഞ്ച് ഒാഫീസര്‍ നേരിട്ടെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നടത്തിപ്പുകാര്‍ അവഗണിച്ചെന്ന് ഡി.എഫ്.ഒ പ്രതികരിച്ചു. രേഖകളില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതിന് മേപ്പാടി പഞ്ചായത്തും നടപടികളെടുക്കും. ഇന്നലെ രാത്രിയാണ് കണ്ണൂർ സ്വദേശി ഷഹാന കൊല്ലപ്പെട്ടത്.
മുപ്പതോളം പേര് ക്യാമ്പിലുണ്ടായിരുന്നു. ശുചിമുറിയില്‍പോയി തിരിച്ചുവരുമ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടെന്നാണ് ജീവനക്കാരുടെ മൊഴി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക