സൈനിക തല ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും. രണ്ട് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ഒൻപതാം ഘട്ട ചർച്ചകൾ സാധ്യമാകുന്നത്. സുബാൻസിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഗ്രാമത്തിൽ ചൈന നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. ന്യായീകരിക്കാനാകാത്ത മറുപടിയാണ് ഇക്കാര്യത്തിൽ ചൈന നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്കാന് ധാരണയെന്ന് എ. വിജയരാഘവൻ
മേഖലയിൽ സംഘർഷം ലഘൂകരിയ്ക്കാനും നിയന്ത്രണരേഖയ്ക്ക് പിന്നിലേയ്ക്ക് പിന്മാറാനും സേനകൾ സമ്മതിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിലും മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇത് അടക്കമുള്ള വിഷയങ്ങളാകും ഒൻപതാം ഘട്ട ചർച്ചയിലെ അജണ്ട. ചൈനീസ് മേഖലയായ മോൾഡോ അതിർത്തിയിൽ നടക്കുന്ന ചർച്ച ഇന്ത്യയെ മലയാളിയായ 14 കോർപ്പ്സ് കമാണ്ടർ ലഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോൻ നയിക്കും. സംഘർഷം ലഘൂകരിയ്ക്കൽ പിന്മാറ്റം അടക്കമുള്ള വിഷയങ്ങളിൽ നേരത്തെയുണ്ടാക്കിയ ധാരണകൾ പൂർണമായും ഫലപ്രദമായി യാഥാർത്ഥ്യമാക്കാൻ പറ്റാത്ത സാഹചര്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
വിനോദ സഞ്ചാരത്തിനെത്തിയ യുവതിയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക