ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക്. നവീകരിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കായിക മന്ത്രി ഇ പി ജയരാജന് നാളെ (ജനുവരി 25) വൈകിട്ട് അഞ്ചിന് നിര്‍വ്വഹിക്കും.
മികച്ച പവലിയനോടൊപ്പം ദേശീയ നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടാണ് കൂത്ത്പറമ്പ് നഗരസഭ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. കിഫ്ബിയില്‍ നിന്നും 5.06 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നവീകരിച്ചതെന്ന് നഗര സഭാധ്യക്ഷ വി സുജാത പറഞ്ഞു. മികച്ച നിലവാരത്തിലുള്ള കളിക്കളത്തില്‍ ഫ്ളഡ് ലൈറ്റുകള്‍,അഞ്ചു നിരകളിലായി ഒരേ സമയം 1200 ഓളം പേര്‍ക്ക് ഇരിക്കാനുള്ള പവലിയന്, കളിക്കാര്‍ക്കുള്ള ഡ്രസ്സിങ്ങ് റൂം, വിശ്രമമുറി, ഷോപ്പിംങ് കോംപ്ലക്സ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. റോളര്‍ സ്കേറ്റിംഗിനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി 85,000 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് പുല്ലു വെച്ച് പിടിപ്പിച്ചു. ഫിഫ നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടാണിവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. സംസ്ഥാന – ദേശീയ മത്സരങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.1979 മുതല്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചത് 2018ലായിരുന്നു. നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഒരു നാടിന്റെ ദീര്‍ഘകാലത്തെ കായിക സ്വപ്നങ്ങളാണ് പൂവണിയാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക