പത്തനംതിട്ട : മാത്യു ടി.തോമസ് എംഎൽഎയ്ക്കു കോവിഡ് പോസിറ്റീവായതിന്റെ അടുത്ത ദിവസമാണ് പിതാവിനും പോസിറ്റീവായത്.
പ്രായം പരിഗണിച്ച് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാധാരണ കോവിഡുകാർക്കു ബൈസ്റ്റാൻഡറെ അനുവദിക്കില്ലെങ്കിലും എംഎൽഎ പോസിറ്റീവായതിനാൽ ബൈസ്റ്റാൻഡറായി.
‘ഞാൻ പോസിറ്റീവ് ആയില്ലെങ്കിൽ ഈ പ്രായത്തിൽ എന്റെ അപ്പച്ചൻ തനിച്ച് ആശുപത്രിയിൽ കഴിയേണ്ടി വന്നേനെ, അതുകൊണ്ട് എന്റെ കോവിഡിനെ ശരിക്കും പോസിറ്റീവായി തന്നെയാണ് കാണുന്നത്’– മാത്യു ടി.തോമസ് പറഞ്ഞു. മാത്യു ടി.തോമസിന്റെ വീട്ടിൽ ഭാര്യയും മരുമകനും പോസിറ്റീവായിരുന്നു.
റവ. തോമസിനും മാത്യു ടി.തോമസിനും രോഗ ലക്ഷണങ്ങളൊന്നുമില്ല. നിയമസഭയുടെ അവസാന ദിവസം പങ്കെടുക്കുന്നതിനുവേണ്ടി പരിശോധിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് അറിഞ്ഞത്.
സ്വന്തം ബൈക്കിലാണ് പരിശോധനയ്ക്കു പോയത്. തിരികെ വീട്ടിലെത്തി കൊച്ചുമകളെ കളിപ്പിക്കുന്നതിനിടെയാണ് പോസിറ്റീവ് ആണെന്ന വിവരം അറിഞ്ഞത്.
അപ്പോൾതന്നെ ഐസലേഷനിൽ പ്രവേശിച്ചു. പിന്നാലെ പിതാവിനും പോസിറ്റീവ് ആയതോടെ ഇരുവരും ആശുപത്രിയിലേക്കു മാറി. കോവിഡ് വന്നു പോകട്ടെയെന്നാണ് മാത്യു ടി.തോമസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക