കൊച്ചി : മലബാർ കലാപം പശ്ചാത്തലമാക്കി അലി അക്ബർ ഒരുക്കുന്ന സിനിമ ‘1921 പുഴ മുതൽ പുഴ വരെ’ ന്റെ ചിത്രീകരണം അടുത്ത മാസം 20 ന് ആരംഭിക്കും . മൂന്ന് ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ആദ്യ ഷെഡ്യൂളിന്റെ ലൊക്കേഷന്‍ വയനാട് ആണെന്നും അലി അക്ബർ വ്യക്തമാക്കി .
ഫെബ്രുവരി 2ന് കോഴിക്കോട് വച്ച് സ്വിച്ച് ഓണും സോംഗ് റിലീസും നടക്കും. നടീനടന്മാരെ സമീപിച്ചപ്പോൾ ഇരുകൈയും നീട്ടിയാണ് അവർ സ്വീകരിച്ചത് അത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അഭിനേതാക്കൾ ആരൊക്കെയെന്ന് ഇപ്പോൾ പറയുന്നില്ല. മലയാളത്തിലെ പ്രഗത്ഭരായിട്ടുള്ള ആളുകൾ തന്നെയാണ് അഭിനയിക്കുന്നത്. അഡ്വാൻസും കൊടുത്തു കഴിഞ്ഞു – അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ എതിരഭിപ്രായക്കാരെക്കൊണ്ട് കമന്റുകള്‍ വരുത്താതിരിക്കാനാണ് ഇപ്പോള്‍ പേര് പ്രഖ്യാപിക്കാത്തത്. ആദ്യ ഷെഡ്യൂളിനുള്ള പണമാണ് കൈവശമുള്ളത്. ഒരു കോടിക്ക് മുകളിലാണ് ഇതുവരെ ക്രൗഡ് ഫണ്ടിംഗ് വഴി കിട്ടിയ തുക. ഷൂട്ടിംഗിനുവേണ്ട എല്ലാ സാധനങ്ങളും തയ്യാറായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സാങ്കേതികമായി എന്ത് പ്രശ്നങ്ങളുണ്ടായാലും അതൊക്കെ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ശക്തി ഇന്ന് മമധർമ്മയ്ക്കുണ്ട് . സിനിമ തുടങ്ങുമോയെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടായിരുന്നു. .151 സീനുകളോളമുള്ള വലിയ സിനിമയാണ് മമധർമ്മ ഒരുക്കുന്നത് . സിനിമയുടെ കണക്ക് ചോദിക്കാൻ ക്യൂ നിൽക്കുന്നവരോട് ഒനു പറയാം , ഓരോ മാസത്തെയും കൃത്യമായ കണക്കുകൾ സർക്കാരിലേക്ക് കൊടുക്കുന്നുണ്ട്.
ഹിന്ദു വിരുദ്ധ കലാപത്തെ ആസ്പദമാക്കിയുള്ള സിനിമ എടുക്കുന്നത് തകർക്കാനായി ഒട്ടേറെ ശ്രമങ്ങൾ ഉണ്ടായി . എന്നാൽ അതിജീവിക്കാൻ കഴിഞ്ഞു . ഇനി എല്ലാം ഭംഗിയായി തന്നെ മുന്നോട്ട് പോകുമെന്ന് ഉറപ്പുണ്ട് – അലി അക്ബർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക