ഹൈദരാബാദ്: അമ്മ യുവതികളായ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ റിപ്പോര്‍ട്ട് വന്നത് ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മയുടെ കയ്യാല്‍ കൊല്ലപ്പെട്ടു എന്നായിരുന്നു. വ്യായാമത്തിനായുപയോഗിക്കുന്ന എന്നായിരുന്നു റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വിവരം യുവതികളുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ്.
‘സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം’; ഹൈബി ഈഡൻ
മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് അമിതവിശ്വാസികളായ കുടുംബം അവിവാഹിതരായ യുവതികളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളാണെന്നാണ് പൊലീസ് നല്കുന്ന വിവരം. കൂടാതെ അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക