ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ജയ്ശ്രീറാം വിളിച്ചേ മതിയാകൂ എന്ന് മമത ബാനര്‍ജിയോട് ഹിന്ദുസേന. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ബിജെപി അനുകൂലികള്‍ ജയ്ശ്രീറാം മുഴക്കിയതിനാൽ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസംഗിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടർന്നാണ് ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്ന് ഹിന്ദുസേന നേതാവ് ബാം താക്കൂർ പ്രതികരിച്ചത്.
റിപ്പബ്ലിക്ക് ദിനത്തിൽ മലയാളക്കരയുടെ പച്ചപ്പും ഗ്രാമക്കാഴ്ചകളുമൊരുക്കി കേരളവും
ശ്രീരാമന് ഇന്ത്യക്കാരുടെ കുലപുരുഷനാണെന്നും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ പ്രയാസമുള്ളവര്‍ രാജ്യം വിടണമെന്നും ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ജയ്ശ്രീറാം വിളിച്ചേ മതിയാകൂ എന്നും ബാം താക്കൂര്‍ പ്രഖ്യാപിച്ചു. ഇക്കാര്യം കാണിച്ച് സെന്‍ട്രല്‍ ഡല്‍ഹിയിലെ സൗത്ത് അവന്യു ഓഫീസിന് മുന്പില് ഹിന്ദുസേന പോസ്റ്റര്‍ പതിച്ചു.
ടൊവിനോയും കീർത്തിയും ഒന്നിക്കുന്നു…; ‘വാശി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
എന്നാൽ, സംഭവത്തിൽ മമതയും മറുപടി നൽകി. താൻ നേതാജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്നും ചില മതഭ്രാന്തന്മാര് തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് തന്നെ കളിയാക്കി എന്നും രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയായിരുന്നില്ല, മറിച്ച് സർക്കാർ ചടങ്ങായിരുന്നെന്നും താന്‍ ഈ പരിപാടിയില്‍ ഇനിയൊന്നും സംസാരിക്കില്ലെന്നും മമത പറഞ്ഞു.
മാരായ്ക്ക് ശേഷം മാധവൻ ബോളിവുഡിലേയ്ക്ക്… ; സസ്പെൻസ് ത്രില്ലർ എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക