തിരുവനന്തപുരം: സംസ്ഥാനത്തെ സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേരളത്തില്‍ നല്ല നേതാക്കള്‍ ഉള്ളപ്പോള്‍ അവരെ സഹായിക്കുക എന്നതാണ് ഹൈക്കമാന്‍ഡിന്റെ ജോലി. അല്ലാതെ എല്ലാം ഏറ്റെടുത്ത് നടപ്പിലാക്കുകയല്ല. മുഖ്യമന്ത്രി ആരാണെന്ന ധാരണ എടുത്തിട്ടില്ല. മുമ്പും അങ്ങനെ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യം ചര്‍ച്ച ചെയ്യും. ഇവിടെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ്.
കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കണോ, വേണ്ടയോ എന്നകാര്യം സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച വരുമ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ലീഗിന്റെ ആവശ്യങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുന്നു. പിടിവാശിയോ, ദുര്‍വാശിയോ ഇല്ല. രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരുടെയും ശബ്ദം പാര്‍ട്ടി കേള്‍ക്കും.
സി.പി.എമ്മാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. ബി.ജെ.പിയുടെ തന്ത്രം തന്നെയാണ് സി.പി.എം പയറ്റുന്നത്. അത് ജനങ്ങള്‍ക്ക് ബോധ്യമായി. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ ഇലക്ഷനും തമ്മില്‍ താരതമ്യം ചെയ്യരുത്. അസംബ്ളി തിരഞ്ഞെടുപ്പില്‍ കൃത്യമായ രാഷ്്ട്രീയം ഉണ്ട്. അതിന് ആവശ്യമായുള്ള തന്ത്രവുമായാണ് കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുന്നത്.
താന്‍ അടക്കമുള്ള കോണ്ഡഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള സോളാര്‍ ലൈംഗിക പീഡന കേസില്‍ ആശങ്കയില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഏറ്റവും വലിയ പ്രചരണമായിരുന്നു ഇത്.
എന്നിട്ടും വിജയിച്ചു. കേരളത്തിലെ പൊലീസിന് കോണ്‍ഗ്രസുകാരോട് താല്പര്യമില്ലല്ലോ. എന്നിട്ടും അവര്‍ കോണ്‍ഗ്രസ് നേതാക്കളെ ആരെയും ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചില്ല. സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നില്ല- കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക