രാജ്യം ഇതുവരെ കണ്ട വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായി മാറുകയാണ് കർഷക പ്രക്ഷോഭം. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്ത് കർഷക സമരം ശക്തമാകുന്നത്. കർഷക സംഘടനകളും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഒന്നിന് നിശ്ചയിച്ച പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കുമെന്നു കർഷക സംഘടനകൾ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും , 75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍
ശനിയാഴ്ച ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനും കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സമരം തുടരുവാൻ തന്നെയാണ് തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലി സർക്കാരിന്റെ ഗൂഢാലോചനയ്ക്ക് ഇരയാകുകയായിരുന്നെന്ന് ഭാരതീയ കിസാൻ യൂണിയൻ വ്യക്തമാക്കി.
ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം; പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക