റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റും ഇഖാമയും ഇനി മുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാന്‍ കഴിയും. പുതിയ പരിഷ്കാരത്തിന് മന്ത്രിസഭ അംഗീകാരം നല്കി. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കായിരുന്നു നേരത്തെ ഇത് പുതുക്കി നല്‍കിയിരുന്നത്.
ഇഖാമ ലഭിക്കുന്നതിനായി ഒരു വര്‍ഷത്തക്ക് ലെവി തുക കൂടി നല്‍കണമായിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം 3 മാസത്തേക്കുള്ള ലെവി തുക ഒടുക്കി 3 മാസത്തേക്കു ഇക്കാമ പുതുക്കാനാകും. ചില പ്രത്യേക സാഹചര്യത്തില്‍ തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.
മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ സൗദിക്കുവെളിയില്‍ പോകുവാനും സ്പോണ്‍സര്‍ഷിപ്പ് മാറുവാനും അനുമതിയാകും. ഈ സാഹചര്യത്തിലാണ് ഇഖാമയും തൊഴില്‍ പെര്‍മിറ്റും മൂന്ന് മാസത്തേക്കു പുതുക്കാനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ വീട്ടു ജോലിയുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തേക്കുമാത്രമായി ഇഖാമ പുതുക്കാനാവില്ല. ഇവര്‍ കുറഞ്ഞത് ഒരുവര്‍ഷത്തേക്കുതന്നെ പുതുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക