യു.പിയിലെ ഖാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനെത്തിയ യു.പി പൊലീസിനോട് സമരവേദിയിൽ സംഘർഷമുണ്ടാകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കർഷകർ
റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവിന് പിന്നാലെയാണഅ പൊലീസെത്തിയത്.
കർഷക നേതാവായ രാകേഷ് ടിക്കായത്തുമായി പൊലീസും ജില്ലാ മജിസ്ട്രേറ്റും സംസാരിച്ചു. വെടിവെച്ച് കൊന്നോളൂ എന്നാലും സമരം അവസാനിപ്പിക്കില്ല. സമരവേദി ഒഴിയുകയുമില്ല.
സമരം ഇവിടെ തന്നെ തുടരുമെന്നും പൊലീസിനോട് വേദി വിട്ട് പോകണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ആരും കീഴടങ്ങില്ലെന്നും ഏതെങ്കിലും രീതിയിലുള്ള അക്രമ സംഭവങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.
കർഷക നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് ഡൽഹി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേതാക്കൾക്ക് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് നടപടി.
ചെങ്കോട്ട അക്രമത്തിൽ യോഗേന്ദ്ര യാദവ്, ബൽദേവ് സിംഗ് സിർസ ഉൾപ്പടെ ഇരുപത് കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നടപടി. അക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പൊലീസിന് നൽകിയ ഉറപ്പ് ലംഘിച്ചത് എന്തുകൊണ്ടെന്ന് മൂന്ന് ദിവസത്തിനകം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട നോട്ടീസ് കർഷക നേതാക്കൾക്ക് നൽകി
. ഇവർ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. നേതാക്കളുടെ പാസ്പോർട് തടഞ്ഞുവെക്കാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക