കണ്ണൂർ :മാനവ വിഭവശേഷി മന്ത്രാലയം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാ ഉത്സവില്‍ ദേശീയതലത്തില്‍ ജില്ലയ്ക്ക് മികച്ച നേട്ടം. വിഷ്വല്‍ ആട്സ് 2ഡി (ചിത്രരചന) വിഭാഗത്തില്‍ അഴീക്കോട് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അക്ഷയ ഷമീര്‍ ഒന്നാം സ്ഥാനവും, ക്ലാസിക്കല്‍ വോക്കല്‍ മ്യൂസിക്കില്‍ കണ്ണൂര്‍ സെന്റ് മൈക്കിള്‍ ആംഗ്ലോ ഇന്ത്യന്‍ എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥി എസ് ഗോപീകൃഷ്ണന്, ട്രഡീഷണല്‍ ഫോക്ക് മ്യൂസിക്കില്‍ തലശ്ശേരി സേക്രട് ഹാര്‍ട്ട് എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി വി കെ അമൃത എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യയിലാകെ സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ഒമ്പത് ഇനങ്ങളിലാണ് കലാമത്സരങ്ങള്‍ സംഘടിപ്പിച്ചത്.
കുടുംബജീവിതം മാത്രമല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞത് അതിനുശേഷമാണ്; അനുശ്രീ പറയുന്നു
കൊവിഡ് സാഹചര്യത്തില്‍ കേരളീയ ജീവിതത്തിന്റെ നേര്‍ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയാണ് അക്ഷയ ഷമീര്‍ ഒന്നാമതെത്തിയത്. മാതൃകയായി പ്രവര്‍ത്തിച്ച ആരോഗ്യമേഖല, പൊതുസമൂഹത്തിന്റെ സേവനമനോഭാവം എന്നിവ ചിത്രത്തില്‍ വരച്ചുകാട്ടുന്നു. അഴീക്കോട് വെള്ളുവപാറയിലെ സോപാനത്തില്‍ ഷമീര്‍, ധന്യ ദമ്പതികളുടെ മകളാണ് അക്ഷയ.
പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം
ബിലഹരി രാഗത്തിലെ ‘സ്മരസദാ മാനസ ബാലഗോപാലം’ എന്ന കീര്‍ത്തനം ആലപിച്ചാണ് ചിറക്കല്‍ സ്വദേശി എസ് ഗോപീകൃഷ്ണന് ക്ലാസിക്കല്‍ വോക്കല്‍ മ്യൂസിക്കില്‍ മൂന്നാം സ്ഥാനം നേടിയത്. ചിറക്കല്‍ ശ്രീശിവം പുതിയ കൊട്ടാരത്തിലെ സി കെ സുരേഷ് വര്‍മ്മ, ആര് വി സുമ ദമ്പതികളുടെ മകനാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ മലയ സമുദായക്കാര്‍ ബാധ ഒഴിപ്പിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് പാടിവരുന്ന ‘വരികല്ലോ വരികല്ലോ വരിക ബാധേ’ എന്ന ഗാനമാലപിച്ചാണ് പെണ്‍കുട്ടികളുടെ നാടോടിഗാന മത്സരത്തില്‍ കോടിയേരി സ്വദേശിയായ വി കെ അമൃത സമ്മാനത്തിനര്‍ഹയായത്. ഷൈജിത്ത,് വി നിഷ ദമ്പതികളുടെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക