മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മലപ്പുറത്ത് മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിംഘു അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെന്റ് പൊളിച്ചു
ന്യൂനപക്ഷങ്ങളും മതേതരവിശ്വാസികളും ജാഗ്രതയോടെയിരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തില്ലങ്കരി ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും ആര്‍എസ്എസ്സിന്റെ പ്രമുഖ നേതാവ് വല്സന് തില്ലങ്കരിയുടെ നാടാണിതെന്നും ശബരിമല വിഷയമുണ്ടായ സമയത്ത് വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ താനും സിപിഎമ്മും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വല്സന് തില്ലങ്കരി ആദ്യമേ പറഞ്ഞതാണെന്നും സിപിഎമ്മും ആര്‍എസ്എസ്സും തമ്മിലുള്ള പാലമാണ് താനെന്നാണ് തില്ലങ്കേരി പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൂടാതെ ഇതിന്റെ സ്വാധീനമാണ് ഇപ്പോള്‍ അവിടെ കണ്ടത്. അവിടെയാണ് ബിജെപിക്ക് 2,000 വോട്ടോളം കുറഞ്ഞതും സിപിഎം സ്ഥാനാര്‍ഥി വിജയിച്ചതും. ഇതിലപ്പുറം എന്തുതെളിവാണ് വേണ്ടതെന്ന് മുല്ലപ്പള്ളി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക