ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് പുതിയ ഊര്‍ജ്ജം നല്‍കാന്‍ ആത്മനിര്‍ഭര്‍ ഭാരത് നയങ്ങളുമായി ഒത്തുചേര്‍ന്ന് പോകുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഫെബ്രുവരി 1-ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തുമെന്ന് പ്രതീക്ഷ.
ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന് കോവിഡും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലെ തടസ്സങ്ങളും സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.
കോവിഡ് മൂലമുള്ള ലോക്ക്ഡൗണും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മന്ദീകരണവും ഏതാനും വര്‍ഷങ്ങളായുള്ള സാമ്പത്തിക മാന്ദ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച അവസ്ഥയില്‍ നിന്നും തിരിച്ചു കയറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖല മുന്‍ വര്‍ഷത്തേക്കാള്‍ 31.9 ശതമാനം കുറവാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയ്ത. സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുമ്പോള്‍ ആനുപാതികമായി സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷേപം ഉണ്ടാകും.റെയില്‍വേയില്‍ സ്റ്റേഷന്‍ വികസനം, പുതിയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നിക്ഷേപം ഇറക്കുന്നത് റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാകും.
സ്വകാര്യ ട്രെയിനുകള്‍ക്കായി വാഗണുകളും കോച്ചുകളും വാങ്ങുകയും നൂതനായ സ്റ്റേഷന്‍ രൂപകല്‍പനയും നിര്‍മ്മാണവും നടത്താന്‍ സ്വകാര്യ മേഖല തയ്യാറാകും.
മെട്രോ റെയില്‍ ശൃംഖലയുടെ നിര്‍മ്മാണവും കേന്ദ്രം വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തുടരും.2022 ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി കാര്‍ഷിക വായ്പ നല്‍കുന്നതിനായി 19 ലക്ഷം കോടി രൂപ മാറ്റിവച്ചേക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം കോടി രൂപയാണ് മാറ്റി വച്ചിരുന്നത്.
കോവിഡ് മഹാമാരി സര്‍ക്കാര്‍ ആശുപത്രികളുടെ പരിതാപകരമായ അവസ്ഥയെ പുറത്തു കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന്, ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ലോകത്ത് ആരോഗ്യ മേഖലയില്‍ ഏറ്റവും കുറവ് ചെലവ് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നുള്ള ഓക്‌സ്ഫാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ബജറ്റില്‍ ആരോഗ്യ മേഖലയ്‌ക്കായി 67,112 കോടി രൂപയാണ് മാറ്റി വച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 1.5 ശതമാനം മാത്രമാണ്.
ആരോഗ്യമേഖലയ്‌ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ സൂചിപ്പിച്ചിരുന്നു.സര്‍ക്കാര്‍ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി സ്വകാര്യവല്‍ക്കരണം ഈ വര്‍ഷവും ദ്രുതഗതിയില്‍ നടത്തും. അതിന്റെ ഭാഗമായി ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ, സാമൂഹിക മേഖലകളില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍, വരുമാന സ്രോതസ്സുകള്‍ വറ്റിവരണ്ടിരിക്കുന്ന അവസ്ഥയായതിനാല്‍ ചെലവിന് പണം കണ്ടെത്താന്‍ ഓഹരി വില്‍പനയാണ് സര്‍ക്കാരിന് മുന്നിലെ ഒരു മാര്‍ഗം.
പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള പുതിയ നയത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. തന്ത്ര പ്രധാനവും അല്ലാത്തതുമായ മേഖലകളിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള റോഡ് മാപ്പാണ് തയ്യാറായിരിക്കുന്നത്. ഇത് അനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക