തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമെന്ന് റിപ്പോർട്ട്. നേതൃത്വത്തിന്റെ അഭിപ്രായം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്നാണ്.
കർണാടക കോൺഗ്രസ് നേതാവ് നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു, ക്യാമറയില്‍ കുടുങ്ങി
എന്നാൽ ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവുക. ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇങ്ങനെയൊരു ആവശ്യം എ ഗ്രൂപ്പില്‍ നിന്നടക്കം ഉള്ളതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫിനാവുമെന്നാണ് കരുതുന്നത്. അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.
നേമം ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ്. ഇവിടെ നിന്ന് നിയമസഭയിലെത്തിയത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ്. എന്നാൽ വീണ്ടും അദ്ദേഹത്തിന് ബി.ജെ.പി അവസരം നല്‍കിയേക്കില്ല. പകരം ബി.ജെ.പി പരിഗണിക്കുന്നത് കുമ്മനം രാജശേഖരനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക