മലയാള സിനിമയിലും തമിഴ് സിനിമയിലും ഒരു പോലെ തിളങ്ങി നില്‍ക്കുകയാണ് മാളവിക മോഹനന്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്ററില്‍ നായികയായി എത്തിയത് മാളവികയായിരുന്നു. 2013ല്‍ പുറത്തെത്തിയ ദുല്‍ഖര്‍ ചിത്രം പട്ടം പോലെയിലെ നായികയായിട്ട് ആയിരുന്നു മാളവികയുടെ അരങ്ങേറ്റം. പേട്ട എന്ന രജനീകാന്ത് ചിത്രത്തിലൂടെയാണ് താരം തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. രജനി ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് വിജയ് ചിത്രമായ മാസ്റ്ററില്‍ താരം എത്തുന്നത്.
ഇപ്പോള്‍ മലയാളത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ട്രോള്‍ ആക്രമണങ്ങളെ കുറിച്ച് മനസ്തുറന്നിരിക്കുകയാണ് നടി. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറ#്ഞത്. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിത്ത് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ട്. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നിരുന്നു. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം.-മാളവിക ചോദിക്കുന്നു.
തുടക്കസമയത്ത് ഒരുപാട് പേര് ഒപ്പമുണ്ടാകും എന്നാല്‍ ഒരു പരാജയത്തില്‍ എന്തുവേണമെന്ന് പറഞ്ഞ് തരാന്‍ ആരും ഉണ്ടാകില്ല. അത് അനുഭവിച്ച് തന്നെ അറിയണം. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്ക് പരാജയ’മാണ്. ഒരുപാട് പേര് ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ല, വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നു.’ ഏറെ പ്രതീക്ഷയോടെയായിരുന്നു ദുല്‍ഖര്‍ സല്മാന് ചിത്രമായ പട്ടം പോലെയില്‍ എത്തിയത്. പക്ഷെ ബോക്സ്ഓഫീസില്‍ വേണ്ടത്ര വിജയം ചിത്രത്തിന് നേടാനായില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അന്ന് താന്‍ അനുഭവിച്ചത്. വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നു.-മാളവിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക