മധ്യപ്രദേശ് : സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാൻ ഗോമൂത്ര ഫിനോയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫിനോയിലിന് ബദലായിഗോമൂത്രഫിനോയില് ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും ഉടന്‍ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു.സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. പാല് ഉല്‍പ്പാദനം കുറഞ്ഞ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാക്കാനാണെന്ന് ശ്രമമെന്നും അറിയിച്ചു.
ഫിനോയില്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക