തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ തിരുവനന്തപുരം -മംഗലാപുരം മള്‍ട്ടി ആക്സില്‍ സ്കാനിയ എ.സി ബസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിലും ബോണ്ട് സര്‍വിസിലെ ട്രാവല്‍ കാര്‍ഡ് വിതരണത്തില്‍ തിരിമറി നടത്തിയ സംഭവത്തിലും അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്.
യു.എ.പി.എയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാം; സുപ്രീംകോടതി
മേലധികാരികളുടെ അറിവോ സമ്മതമോ കൂടാതെ എം.സന്ദീപ് എന്ന മറ്റൊരു കണ്ടക്ടറുമായി, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നുള്ള സര്‍വിസില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ കെ.ടി. ശ്രീരാജ്, വി.എം. ബിജീഷ് എന്നിവര്‍ ചുമതല വെച്ചുമാറിയതിനും എന്നാല്‍, രേഖകളില്‍ ബിജീഷിെന്റ പേര് എഴുതിച്ചേര്ത്തതിനുമാണ് നടപടി. ആള്‍മാറാട്ടം കണ്ടെത്തിയത് കൊല്ലം വിജിലന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍മാര്‍ ബസ് പരിശോധന നടത്തിയപ്പോഴാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക