ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്നത് ബഡായിയാണെന്ന് മന്ത്രി എം.എം.മണി. വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് ശബരിമല വിഷയം ഇപ്പോഴുള്ളത്. കോടതി വിധി വന്നശേഷം നിലപാട് സ്വീകരിക്കാം. വിധി വന്ന ശേഷം വിവിധ കക്ഷികളെ വിളിച്ചുചേർത്ത് സർക്കാർ നിലപാട് രൂപീകരിക്കുമെന്നും മന്ത്രി എം.എം.മണി കൊച്ചിയിൽ പറഞ്ഞു.
അതേസമയം, ശബരിമലയില്‍ നിലപാട് മയപ്പെടുത്താതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്ലാവരും വിശ്വാസികള്ക്കൊപ്പമാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് കാനം ചോദിച്ചു. വിശ്വാസികള്‍ക്ക് വിശ്വാസവുമായി മുന്നോട്ട് പോകാം. ഇടത്പക്ഷം ജനങ്ങള്‍ക്കൊപ്പമാണ്. ശബരിമല തിരഞ്ഞെടുപ്പില്‍ വിഷയമല്ല. യു.ഡി.എഫ് അത് ഉയര്‍ത്തുന്നതില്‍ ആശങ്കയില്ലന്നും ലോക്സഭയിലെ തിരിച്ചടിക്ക് കാരണം ശബരിമലയല്ലന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക