ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കുരുതിക്ക് ഇരയായ യസീദികള്‍ക്ക് ഒടുവില്‍ ആചാരപരമായ അന്ത്യവിശ്രമം. 2014ല്‍ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ 103 യസീദി വംശജരുടെ മൃതദേഹങ്ങളാണ് ഏഴു വര്‍ഷത്തിനിപ്പുറം വീണ്ടെടുത്ത് ജന്മഗ്രാമത്തില് സംസ്കരിച്ചത്. നൊബേല്‍ ജേതാവ് നാദിയ മുറാദിന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.
വര്‍ത്തമാനകാല ലോക ചരിത്രത്തിലെ ഏറ്റവും ഹീനമായ വംശഹത്യയ്ക്കിരയായവരാണ് ഇറാഖിലെ യസീദികള്. 2014ല്‍ സിന്‍ജാര്‍ പ്രവിശ്യയിലെ കോജോ ഗ്രാമം പിടിച്ചടക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മതപരിവര്‍ത്തനത്തിന് തയാറാകാത്ത യസീദി പുരുഷന്മാരെയും പ്രായമായ സ്ത്രീകളെയും കൂട്ടത്തോടെ കൊന്ന്കുഴിച്ചുമൂടുകയായിരുന്നു.
പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക അടിമകളാക്കി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലാണ് യുഎസ് സഹായത്തോടെ സഖ്യസേന സിന്‍ജാര്‍ തിരികെപപ്ിടിച്ചത്. സിന്‍ജാര്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക