ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ബി.ജെ.പി നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ ജില്ലാനേതൃത്വം നേരിട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത് സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലാണ്. ആലപ്പുഴയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കിയിരുന്നു.
പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്റെതെന്ന് ധനമന്ത്രി തോമസ് ഐസക്
ഭരണം പിടിച്ചത് മൂന്നു പഞ്ചായത്തുകളിലാണ്. ഇവിടങ്ങളില്‍ യു.ഡി.എഫ് വോട്ടുകള്‍ മാത്രമല്ല, പരമ്പരാഗത ഇടതുവോട്ടുകളും ചോര്‍ന്നിട്ടുണ്ട്. ഇത് ഗൗരവമായി കണ്ട് ഇടപെടണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ബി.ജെ.പിയുടെ നീക്കം ഹിന്ദുവികാരം ഇളക്കിവിട്ട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് . ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക