തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡില്‍നിന്ന് ഫര്‍ണസ് ഓയില്‍ ചോര്‍ന്ന് കടലിലേക്ക് ഒഴുകിയ സംഭവം അന്വേഷിക്കുന്നതിന് മൂന്നംഗ സമിതിയെ വ്യവസായ വകുപ്പ് നിയോഗിച്ചു.
കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ
സമിതി അംഗങ്ങള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മലബാര്‍ സിമന്റ്സ് എം.ഡി എം. മുഹമ്മദ് അലി, കെ.എം.എം.എല്‍ എം.ഡി എസ്. ചന്ദ്രബോസ് എന്നിവരാണ്. കൂടാതെ പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഇ.പി. ജയരാജന് നിര്‍ദേശം നല്കി.
ഫര്‍ണസ് ഓയില്‍ ഡ്രെയിനേജ് വഴി കടലിലേക്ക് ഒഴുകിയത് ബുധനാഴ്ച പുലര്‍ച്ചെയാണ്. വേളി മുതല്‍ പുതുക്കുറിച്ചി വരെ ഓയില്‍ വ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളാണ് അധികൃതരെ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക