ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ എസ് കൃഷ്ണകുമാർ. ആര്.എസ്.എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.ആർഎസ്എസിലെ എഴുപത് ശതമാനം പേരും സ്ത്രീകള്‍ ശബരിമല കയറണമെന്ന അഭിപ്രായക്കാരായിരുന്നു. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ടാണ് നിലപാട് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പഴയ നിലപാട്. വിധിക്ക് ഒരു വര്‍ഷം മുമ്പ് കെ സുരേന്ദ്രന് ഈ നിലപാട് വ്യക്തമാക്കിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക