കൊച്ചി: അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സി.പി.എമ്മുകാര്‍ക്കാണ് ഈ സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കിയതെന്ന് രമേശ് ചെന്നിത്തല. അച്യുതാനന്ദന് സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ച പാര്‍ട്ടിക്കാരെ ഇപ്പോള്‍ സ്ഥിരപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറയുന്നത് പത്ത് വര്‍ഷം കഴിഞ്ഞവരെയാണ് സ്ഥിരപ്പെടുത്തിയതെന്നാണ്.
കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ ശക്തമായ ശിക്ഷ വേണമെന്ന് സുപ്രിംകോടതി
എന്നാല്‍ പത്ത് വര്‍ഷം പൂര്‍ത്തിയായവര്‍ അച്യുതാനന്ദന് സര്‍ക്കാരിന്റെ അവസാനകാലത്ത് നിയമിക്കപ്പെട്ടവരാണെന്നും റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും ജോലിയില്ലാതെ വരികയും അതേസമയം ലക്ഷണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തപ്പോളാണ് യുവാക്കള്‍ ആത്മരോഷം പ്രകടിപ്പിച്ച് കൊണ്ട് സമരരംഗത്തിറങ്ങിയതെന്നും അതിന് യു.ഡി.എഫിന്റെ തലയില്‍ കയറിയിട്ട് എന്ത് കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക