ഡല്‍ഹി: അയല്‍രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പിയെ വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദെബ്. അഗര്‍ത്തലയില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ബിപ്ലവിന്റെ പ്രതികരണം. മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷനായിരിക്കെ അമിത് ഷാ ത്രിപുരയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പാര്‍ട്ടിയെ വളര്‍ത്തണമെന്ന ആഗ്രഹം തന്നോട് പറഞ്ഞതെന്നും ബിപ്ലവ് പറഞ്ഞു.
ബി.ജെ.പി. നോര്‍ത്ത് ഈസ്റ്റ് ജനറല്‍ സെക്രട്ടറി അജയ് ജംവാലുമായി അയല്‍രാജ്യങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്താനുളള സാധ്യതകള്‍ അമിത് ഷാ ചര്‍ച്ച ചെയ്തതായും ബിപ്ലവ് വ്യക്തമാക്കി.
‘ അമിത് ഷായുടെ നേതൃത്വത്തില്‍ എല്ലാ രാജ്യങ്ങളിലും ബി.ജെ.പി വളരണം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇതിനോടകം ലോകത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുളള പാര്‍ട്ടിയായി ബി.ജെ.പി മാറി. കമ്മ്യൂണിസ്റ്റുകാരാണ് ഇതിന് മുമ്പ് എല്ലാ രാജ്യങ്ങളിലും പാര്‍ട്ടിയെ വളര്‍ത്താന്‍ ആഗ്രഹിച്ചത് ‘- ബിപ്ലവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക