ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടിയെ കുറിച്ച് ആലോചിക്കുന്നുവെന്നും ജനങ്ങള്‍ക്കായി ഇറങ്ങുകയെന്നതാണ് തന്റെ ഇനിയുള്ള നീക്കമെന്നും സംവിധായകന് മേജര്‍ രവി. ജനങ്ങളുടെ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെ, ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് പറയുന്ന സംവിധാനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മേജര്‍ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തീരുമാനമെടുക്കുന്ന ഒരു പാര്‍ട്ടിയായിട്ട് മാറണം. ഞാന്‍ അങ്ങനെ ഒന്നിനെ കുറിച്ച് ചിന്തിക്കുകയാണ്. നിങ്ങളുടെ അഭിപ്രായം എന്താണ്. ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന രീതി എന്തുകൊണ്ട് ആയിക്കൂട.
സഭയില്‍ ഒരു ബില്ല് പാസാക്കുന്നു. അത് ജനത്തിന്റെ അടുത്ത് ചോദിക്കണം. ഇതിലെല്ലാം വ്യക്തത വേണം. നിങ്ങള്‍ക്കായി ഇറങ്ങുക എന്നതാണ് ഇനിയുള്ള നീക്കം.അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക