ഇത്തവണത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. ഹജ്ജിനുള്ള ക്രമീകരണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഒരുക്കുന്നത്. ആയിരത്തോളം പേർക്ക് മാത്രമായിരുന്നു കഴിഞ്ഞ തവണ അവസരം നൽകിയത്. സൗദിക്ക് അകത്തുള്ള സ്വദേഹികൾക്കും വിദേശികൾക്കും മാത്രമാണ് കഴിഞ്ഞ തവണ അവസരം നൽകിയതെങ്കിൽ ഇത്തവണ വിദേശത്ത് നിന്നുകൂടി ഹാജിമാരെത്തും.
കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രത്യേക മെഡിക്കൽ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. സേവനത്തിനെത്തുന്ന ആരോഗ്യ പ്രവർത്തകരുടേയും ജീവനക്കാരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയാണ് സേവനത്തിനെത്തിക്കുക. കോവിഡ് വാക്സിന്റെ വിതരണം ഹജ്ജിന് മുന്നോടിയായി വലിയൊരു ശതമാനം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക