കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക നിയമങ്ങൾക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് രാജ്യമൊട്ടാകെ തുടരുന്നത്. എന്നാൽ നിയമങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ ഇതുവരെയും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുകയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. മുന്‍പ് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനെതിരെ സമരം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് പരീക്ഷ ; റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി
കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സമത്വ പദ്ധതി രാജ്യ വ്യാപകമായി നടപ്പിലാക്കി വരികയാണെന്നും ഇതിനകം ഇക്കാര്യത്തിൽ 12000 ഗ്രാമങ്ങളിൽ സർവേ നടന്നു കഴിഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രജ്യത്തുള്ള എല്ലാ കർഷകരുടെയും ഭൂമി സംരക്ഷിക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കാർഷിക നിയമങ്ങൾക്കെതിരായ സമരം 83 ദിവസം പിന്നിട്ടു.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് ഇനി കിരൺ ബേദിയില്ല , ഗവർണർക്ക് അധിക ചുമതല
പ്രതികരിക്കാൻ ഇവിടെ എഴുതുക