മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്ദേശായിയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് സുപ്രീംകോടതി. സംഭവിച്ചത് വെബ്സൈറ്റിലുണ്ടായ പിഴവാണെന്നും ആ ശ്രദ്ധക്കുറവിനാലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തതെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയെ വിമർശിച്ചു എന്നതിനാലാണ് സുപ്രിംകോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തതെന്നായിരുന്നു വിവരം.
കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് കർശനമാക്കി കർണാടക
ഇതേ പരാതിക്കുമേൽ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. മുൻപ് കോടതിയലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ലഭിച്ചതിനെ കുറിച്ചും മുൻ സുപ്രിംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെ കുറിച്ചുമായിരുന്നു ട്വീറ്റുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലുമാണ് നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക