ഇസ്ലാമബാദ്: നൊബേൽ സമ്മാനജേതാവായ മലാല യൂസഫ്സായിക്ക് വീണ്ടും വധഭീഷണി. ഒമ്പത് വർഷം മുമ്പ് മലാലയെ വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്തെത്തിയത്.
അടുത്ത തവണ ഉന്നം പിഴയ്ക്കില്ലെന്ന് ഉറുദു ഭാഷയിലുളള ട്വീറ്റിൽ പറയുന്നു. വധഭീഷണിയെ തുടർന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു.
2012ൽ മലാലയെ വധിക്കാൻ ശ്രമിച്ചതും സ്കൂളിലെ ഭീകരാക്രമണവും ഉൾപ്പടെയുളള കേസുകളിൽ പ്രതിയായ ഇസ്ഹാനുല്ല 2017ൽ പിടിയിലായിരുന്നു. എന്നാൽ 2020 ജനുവരിയിൽ ഇയാൾ ജയിൽചാടി രക്ഷപ്പെടുകയായിരുന്നു.
ഇയാൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെ സുരക്ഷിതമായി കഴിയുകയാണെന്നാണ് ആരോപണം.
വധഭീഷണി ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണം ആരംഭിച്ചതായും പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ റൗഫ് ഹസൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക