തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കിടയിലും ബി.ജെ.പി കേരളഘടകത്തിലെ വിഭാഗീയത രൂക്ഷമായി തുടരുന്നു.
ശോഭ സുരേന്ദ്രൻ സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തിയ ഒറ്റയാൾ ഉപവാസവും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവും കടുത്ത അച്ചടക്ക ലംഘനമാണെന്ന് ബിജെപി ഔദ്യോഗിക നേത്വത്വത്തിന്റെ വിലയിരുത്തൽ.
സ്ഥാനാർത്ഥികളെ അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണെന്ന് അറിഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രൻ പരസ്യപ്രതികരണം നടത്തിയത് പാർട്ടിയോടുള്ള വെല്ലുവിളിയായാണ് സംസ്ഥാനം നേതൃത്വം വിലയിരുത്തിയത്.
ബിജെപിയിൽ കുഴപ്പം തുടരുന്നുവെന്ന് വരുത്താനുള്ള ബോധപൂർവമായ ശ്രമം ഇതിനുപിന്നിലെന്നാണ് അനുമാനം. ഭീഷണിപ്പെടുത്തി സീറ്റ് തരപ്പെടുത്തുകയെന്ന തന്ത്രവും നേതൃത്വം സംശയിക്കുന്നു.
ശോഭാസുരേന്ദ്രൻ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ എന്ന ചോദ്യത്തിന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണെന്നായിരുന്നു സുരേന്ദ്രൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക