ഏഷ്യാനറ്റ് ന്യൂസ് – സീഫോര്‍ സര്‍വേഫലം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണയുള്ള വ്യക്തി പിണറായി വിജയന് തന്നെ. ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? എന്ന ചോദ്യത്തിന് പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുന്നത്. 39 പേരാണ് പിണറായി വിജയനെ ഇക്കാര്യത്തില്‍ പിന്തുണച്ചത്. രണ്ടാം സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വന്നു. 18 ശതമാനം പിന്തുണയാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്.
അതേസമയം ശശി തരൂര്‍ എന്ന നേതാവിനെ കോണ്‍ഗ്രസ് ഇനിയും വേണ്ടവിധത്തില്‍ ഉപയോഗിക്കേണ്ടതുണ്ട് എന്ന വ്യക്തമാക്കുന്നതുമായി സര്‍വേ ഫലം. ശശി തരൂര്‍ മുഖ്യമന്ത്രി ആകണമെന്ന് കേരളത്തിലെ ജനങ്ങള്‍ ഏറെ പിന്തുണയ്ക്കുന്നു എന്നാണ് സര്‍വേയിലെ ഫലം. 9 ശതമാനം പേര് തരൂരിനെ ഇക്കാര്യത്തില്‍ പിന്തുണച്ചു. നാലാം സ്ഥാനത്ത് കെ കെ ശൈലജ എത്തിയപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് അഞ്ചാം സ്ഥാനം മാത്രമാണ് നല്‍കിയത്.
നേതാക്കളുടെ വോട്ടുകള്‍ ഇങ്ങനെ:
പിണറായി വിജയന് – 39 ശതമാനം
ഉമ്മന്‍ ചാണ്ടി – 18 ശതമാനം
ശശി തരൂര്‍ – 9 ശതമാനം
കെ.കെ.ശൈലജ ടീച്ചര്‍ – 7 ശതമാനം
രമേശ് ചെന്നിത്തല – 6 ശതമാനം
കെ.സുരേന്ദ്രന് – 6 ശതമാനം
മുല്ലപ്പള്ളി രാമചന്ദ്രന് – 4 ശതമാനം
പി.കെ.കുഞ്ഞാലിക്കുട്ടി – രണ്ട് ശതമാനം
മറ്റാരെങ്കിലും മുഖ്യമന്ത്രിയാവണം – രണ്ട് ശതമാനം
അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും തരൂരിന് പിന്തുണയേറുന്ന ഘട്ടമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന് 42 ശതമാനം പേരും ഉമ്മന്‍ ചാണ്ടിയുടെ പേരാണ് പറഞ്ഞത്. 27 ശതമാനം പേര് ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. ചെന്നിത്തല മൂന്നാം സ്ഥാനത്തേക്ക് പോയത് കോണ്‍ഗ്രസും ആലോചിക്കേണ്ട കാര്യമാണ്. 19 ശതമാനം പേരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ആറ് ശതമാനം പേര് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും പിന്തുണച്ചു.
ഇത്തവണ പ്രതിപക്ഷത്തിന് ഭരണം പിടിക്കണമെങ്കില്‍ നല്ലവണ്ണം വിയര്‍ക്കണ്ടി വരുമെന്ന് പറയുന്നു ഇത്തവണ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും നടത്തിയ പ്രീപോള്‍ സര്‍വേ ഫലം വ്യക്തമാക്കുന്നത്. പ്രതിപക്ഷത്തിന് വളരെക്കുറവ് മാര്‍ക്കാണ് കൊവിഡാനന്തരം ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ആദ്യ സര്‍വേയിലും കിട്ടിയത്. ഇത്തവണയും കോണ്‍ഗ്രസ് നേതാക്കളുടെ പ്രകടനം മോശമെന്ന് വിലയിരുത്തല്‍ വരികയാണ്. രക്ഷപ്പെടുമോ കോണ്‍ഗ്രസ്? പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തില്‍ പത്തില്‍ 5.2/10 മാര്ക്കാണഅ ചെന്നിത്തലയ്ക്ക ലഭിച്ചത്. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തില്‍ അദ്ദേഹത്തിന് പാസ്മാര്‍ക്ക് കിട്ടിയില്ല. 4.5 ശതമാനം വോട്ടാണ് മുല്ലപ്പള്ളിക്ക് കിട്ടിയത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേര്‍ക്കും നല്ല അഭിപ്രായം ഉന്നയിച്ചു. വളരെ മികച്ചതെന്ന് 11 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ മികച്ചതെന്ന് 34 ശതമാനം അഭിപ്രായപ്പെട്ടു. തൃപ്തികരമെന്ന് പറഞ്ഞത് 24 ശതമാനം പേരാണ്. മോശമെന്ന് 31 ശതമാനവും അഭിപ്രായം പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ പിണറായി വിജയന്റെ പ്രകടനത്തിന് നൂറില്‍ 76 മാര്‍ക്കാണ് ലഭിച്ചത്. 24 ശതമാനം പേര് മാത്രമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിലയിരുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച നേട്ടമായി വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതാണെന്ന് 27 ശതമാനം പേരും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്ന് ഒമ്ബത് ശതമാനം പേരും അഭിപ്രായപ്പെട്ടു.\
പ്രതികരിക്കാൻ ഇവിടെ എഴുതുക