കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള മുഖ്യപ്രതി ഫൈസല്‍ ഫരീദിന് ഉന്നത ബന്ധം.
ഭരണസിരാകേന്ദ്രങ്ങളിലുള്പ്പെടെ പ്രമുഖരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് എന്‍ഐഎ അന്വേഷണ സംഘം പറയുന്നത്.
ദുബായിലെ ജയിലിലാണെന്നായിരുന്നു എന്‍ഐഎ ഇതുവരെയും കരുതിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.
ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരുന്നതെന്നും ഫൈസല്‍ ഒളിവിലാണെന്നുമാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഇതേത്തുടര്‍ന്നാണ് ഉന്നതബന്ധം ഫൈസലിന് സംരക്ഷണം ഒരുക്കുന്നതായാണ് എന്‍ഐഎ കരുതുന്നത്. ദുബായിലെ തുറമുഖങ്ങളില്‍ ഫൈസലുമായി അടുപ്പമുള്ള ഒട്ടേറെ പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തീവ്രവാദ ബന്ധം തെളിയിക്കണമെങ്കില്‍ മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദ് അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കണം. ഒപ്പം യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുകയും വേണം.
ഫൈസല്‍ ഫരീദിലൂടെ തീവ്രവാദ ബന്ധത്തിന് തെളിവ് കണ്ടെത്തിയാല്‍ എന്‍ഐഎക്ക് മുകളിലുള്ള കളങ്കം തീര്‍ക്കാനാവുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചില വിവരങ്ങള്‍ റബിന്‍സില്‍ നിന്നും ലഭിച്ചിരുന്നു.
എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ ഫൈസല്‍ ഫരീദിനെ കിട്ടണം. കോഴിക്കോട് സ്വദേശികളായ പ്രതികള്‍ക്കുള്ള ബന്ധവും ഇതുവഴി തെളിയിക്കേണ്ടതുണ്ട്.
ഫൈസല്‍ ഫരീദ് തൃശൂര്‍ കയ്പമംഗലം സ്വദേശിയാണ് . കഴിഞ്ഞ വര്‍ഷം ജൂലായ് ആറിന് കസ്റ്റംസും പത്തിന് എന്‍ഐഎയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഫൈസല്‍ പ്രതിയാണ്.
പേര് പുറത്തുവന്നപ്പോള്‍ ദുബായില്‍ മാധ്യമങ്ങള്ക്കപമുന്നില് പ്രത്യക്ഷപ്പെട്ട് ആരോപണം നിഷേധിച്ച ഫൈസല്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക