മസ്ക്കറ്റ്: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഒമാൻ. ഇതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. ലെബനോൻ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഗിനിയ, ഘാന, സിയാറ ലിയോൺ, എതോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് താത്ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമാൻ സുപ്രീം കമ്മിറ്റിയുടെതാണ് തീരുമാനം.ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ച് ദിവസത്തേക്കാണ് നിലവിൽ വിലക്ക്. ഒമാനിലേക്കുള്ള യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ഈ രാജ്യങ്ങൾ വഴി സഞ്ചരിച്ച ആളുകൾക്ക് അടക്കം വിലക്ക് ബാധകമാകും.
ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമായിരിക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക