തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ദൃശ്യം 2. അതേസമയം അത് ഒരുകൂട്ടം ഗംഭീര അഭിനേതാക്കളുടെ കൂടി സിനിമയാണ്. വിശേഷണങ്ങൾക്കെല്ലാമപ്പുറത്തു നിൽക്കുന്ന മോഹൻലാൽ മുതൽ ഈ സിനിമയുടെ അദ്ഭുതമായ അജിത് കൂത്താട്ടുകുളം വരെയുണ്ട് ആ നിരയിൽ.
കഥയുടെ അസാധാരണ വഴിത്തിരിവുകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിയതിനെപ്പറ്റിയും ഷൂട്ടിങ്ങിനിടയിലെ രസങ്ങളെപ്പറ്റിയും പറയുകയാണ് ജീത്തു ജോസഫ്.
ഏറ്റവും വലിയ പ്രശ്നം കോവിഡ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ തമാശ പറഞ്ഞുള്ള അടുത്തിടപഴകലും മറ്റുമൊക്കെ കുറവായിരുന്നു. പ്രത്യേകിച്ച് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍. പിന്നെ ഞാനടക്കമുള്ളവർ കുറച്ച് ലൂസാകാന്‍ തുടങ്ങി. പ്രോട്ടോക്കോൾ എന്തെങ്കിലും തെറ്റിച്ചാല്‍ എന്നെ ഓര്മിപ്പിക്കണം കേട്ടോ എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറോടു പറഞ്ഞിരുന്നു. കാരണം നമ്മള് മാസ്ക്ക് ഒക്കെ വച്ചിരിക്കും.
കുറച്ചു കഴിഞ്ഞ് അസ്വസ്ഥത വരുമ്പോള്‍ മാസ്ക്ക് ഊരി വയ്ക്കും. മോണിറ്ററിന്റെ അവിടെ ഞാനല്ലേയുള്ളു. ഇതൊന്നും അറിയാതെ എന്തെങ്കിലും പറയാൻ വേണ്ടി മാസ്ക്ക് ഇല്ലാതെ അവരുടെ അടുത്തേക്ക് ഓടി ചെല്ലും. അപ്പോഴേ ലാലേട്ടന് പറയും, ‘ജിത്തു മാസ്ക് എവിടെ’ ഇങ്ങനെയൊക്കെയായിരുന്നു ഷൂട്ടിങ്.
പക്ഷേ എല്ലാവരും ഒന്നിച്ചു കൂടിയപ്പോള്‍ ഒരു ഫാമിലി തിരിച്ചു വന്ന് റീജോയിന്‍ ചെയ്ത ഒരു ഫീല്‍ ആയിരുന്നു. അപ്പോള്‍ അത് ഒരു രസമായിരുന്നു. എല്ലാവരും എന്ജോയ് ചെയ്തു. പക്ഷേ രസത്തിന്റെ ശരിയായ മൂഡിലേയ്ക്കു പോകാന്‍ പറ്റിയില്ല എന്നത് സത്യം.
ദൃശ്യം 2 പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഒരു രംഗം കൂടി ഉൾപ്പെടുത്താമായിരുന്നുവെന്ന് പറഞ്ഞിരുന്നു. അതിപ്പോള്‍ തെലുങ്കില്‍ ഞാന്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ എഡിറ്റിങ് കഴിഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തത്, ഒരു സീനില്‍ ജോര്‍ജുകുട്ടിയെ ആ സിഐയുടെ മുറിയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിന് വേറൊരു ഫീല്‍ ഉണ്ടായേനെ. ഞാനത് മിസ് ചെയ്തു.
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ അതോര്‍ത്തു. പക്ഷേ തെലുങ്കില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്കങ്ങനൊരു സീന്‍ വേണമെന്ന്. അവിടെ ഇത് ആഡ് ചെയ്തിട്ടുണ്ട്. അതായത്, ഒരു സീന്‍ എടുത്ത് അങ്ങോട്ടു മാറ്റി. ജോര്‍ജുകുട്ടി വേറൊരു ആവശ്യത്തിന് അവിടെ ചെന്ന് സിഐയോട് സംസാരിക്കുമ്പോഴും ജോര്‍ജുകുട്ടി അറിയാതെ അങ്ങനെയൊരു നോട്ടം നോക്കുന്ന രംഗം.
അതിന്റെയകത്ത് ഒരു രസമുണ്ട്. ലാലേട്ടന് എന്നെ വിളിച്ചിരുന്നു. തെലുങ്കില്‍ എങ്ങനെയൊക്കെയാണെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ലാലേട്ടാ ഞാന്‍ മലയാളത്തില്‍ മിസ് ചെയ്ത ഒരു കാര്യമുണ്ട്.. അത് തെലുങ്കില്‍ കൊണ്ടുവരുന്നെന്ന്. ലാലേട്ടനും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു.
കുഴിച്ചിട്ടിരിക്കുന്നത് ഒഴികെ ബാക്കിയെല്ലാം പറയാന്‍ പറ്റും. കാരണം നമ്മുടെയൊക്കെ ജീവിതത്തിലെ പല കാര്യങ്ങളും പലരെയും സ്വാധീനിക്കില്ലേ. കഴിഞ്ഞ ദിവസം എന്റെ ഇളയമോള് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നു, ഞാനും കഴിക്കുന്നു. ഞാന്‍ എഴുന്നേറ്റയുടനെ ഫാനും ലൈറ്റും ഓഫ് ചെയ്തിട്ടങ്ങു പോയി.
ഞാന്‍ മാറിക്കഴിഞ്ഞപ്പോള്‍ ‘ഡാഡി ഞാനിവിടെ ഇരിപ്പുണ്ട്’ എന്നു മോള് പറഞ്ഞു. നമ്മുടെ ലൈഫിലുള്ള അനുഭവങ്ങള്‍ കഥയെയും സ്വാധീനിക്കും. ജോർജുകുട്ടിയുടെ മകൾ സ്ലീപ്പ് ഓവറിനു പോകുന്നുവെന്ന് പറയുന്നുണ്ട്. അപ്പോൾ റാണി ചോദിക്കുന്ന ചോദ്യം: ‘മോളെ ആ ഫ്രണ്ടിന് ബ്രദേഴ്സ് ആരെങ്കിലുമുണ്ടൊ?’.
ഇതൊക്കെ എല്ലാ കുടുംബത്തിലും ഉള്ളതു തന്നെയാണ്. അതു കണ്ടിട്ട് ഒത്തിരിപ്പേര് എന്നോടു പറഞ്ഞിട്ടുണ്ട് ‘അയ്യോ എന്റെ അമ്മ ഇതു തന്നെയാ എന്നോട് ചോദിച്ചതെന്ന്’.
എന്റെ കുടുംബത്തിൽ നടക്കുന്നതു മാത്രമല്ല ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അയല്‍ക്കാരുടെയോ അനുഭവങ്ങൾ നമ്മള് ഇതിലേക്ക് കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക