ഇനി മുതൽ വാഹന പരിശോധനകൾ കർക്കശമാക്കും. നിരത്തുകളിൽ പരിശോധനകൾ കർശനമാക്കാൻ അത്യാധുനിക കണ്ട്രോള് റൂമുകള്‍ തയ്യറാക്കുകയാണ് മോട്ടോർ വാഹന വകുപ്പെന്നാണ് വിവരം. അതിനാൽ ഇനി മുതൽ വാഹനങ്ങളുടെ അമിതവേഗത മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്തതടക്കം റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകളാണ് വരുന്നത്. പ്രധാന പാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് ഈ ക്യാമറകള്‍ വരിക.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം ഇന്ന്; നിയമസഭ തെരഞ്ഞെടുപ്പ് തീയതി തീരുമാനിയ്ക്കും
പാതകളിൽ 700 ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുകയെന്നാണ് വിവരം. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് തപാല്‍ വഴി നോട്ടീസ് നല്‍കും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റ് നിയമനടപടികള്‍ നേരിടേണ്ടതായും വരും. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, ഹെല്‍മെറ്റ് ധരിക്കാത്തവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തലാണ് പ്രധാനലക്ഷ്യം.
നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് രാകേഷ് ടിക്കായത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക