കണ്ണൂർ :ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മണക്കായിക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 26 വെള്ളിയാഴ്ച) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷനാകും.
വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുപോയി യുവാവ്
മട്ടന്നൂര്‍ നഗരസഭയെയും വേങ്ങാട്് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തോളമായിട്ടും കൊവിഡ് ലോക്ഡൗണും അനുബന്ധ റോഡിന്റെ പണി പൂര്‍ത്തിയാകാത്തതും മൂലം ഉദ്ഘാടനം വൈകുകയായിരുന്നു. പുതിയ പാലം ഗതാഗതത്തിനായി തുറന്ന് നല്‍കുന്നതോടെ വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശ്ശേരി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മട്ടന്നൂര്‍, ഇരിട്ടി, കുടക്, പേരാവൂര്‍, കൊട്ടിയൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാകും. വേങ്ങാട് പ്രദേശത്തുള്ളവര്‍ക്ക് ആറ് കിലോമീറ്ററോളം യാത്രാ ദൈര്‍ഘ്യം കുറയ്ക്കുവാനും ഇതിലൂടെ സാധിക്കും.
2009-10 ലെ ബജറ്റില്‍ വകയിരുത്തി 5.23 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചത്. 22.32 മീറ്റര്‍ വീതം വീതിയുള്ള നാല് സ്പാനുകളിലായി ആകെ 89.28 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമാണുള്ളത്. ഒരേസയമം രണ്ടുനിര വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയും വിധം 7.50 മീറ്റര്‍ വീതിയും ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും പാലത്തിനുണ്ട്. വേങ്ങാട് ഭാഗത്തേക്ക് 165 മീറ്റര്‍ നീളത്തിലും മട്ടന്നൂര്‍ ഭാഗത്തേക്ക് 75 മീറ്റര്‍ നീളത്തിലും പാലത്തിന് അനുബന്ധ റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും ഓവുചാലുകളും കലുങ്കുകളും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക