25ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ മൂന്നാം ദിനത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന് ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്കിന്‍. നാല് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മൂന്നാം ദിവസം ലോക സിനിമാ വിഭാഗത്തിലെ ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്കിന്‍ കഥ കൊണ്ടും അവതരണ രീതി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി.
തീവ്ര പ്രണയവും കുടിയേറ്റവും ജീവിതാസക്തിയും ഇഴചേരുന്ന പാത്ര നിര്‍മ്മിതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ടുണീഷ്യന്‍ എഴുത്തുകാരിയും സംവിധായികയുമായ കൗതര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത സിനിമ സാം അലി എന്ന സിറിയന്‍ യുവാവിന്റെ പ്രണയവും പലായനവും ജീവിതവും പറയുന്നു.
വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുപോയി യുവാവ്
യുദ്ധത്തില്‍ നിന്നും രക്ഷതേടി ലെബനനില്‍ നിന്നും തന്റെ പ്രണയിനിക്കൊപ്പം യൂറോപ്പിലേക്ക് കുടിയേറുന്ന സാം അലി ജീവിക്കാന്‍ പണത്തിനായി ടാറ്റൂ ആര്‍ട്ടിസ്റ്റിന് തന്റെ ശരീരം ഒരു ക്യാന്വസായി നല്‍കുന്നതാണ് ചിത്രം. സ്വന്തം ശരീരം വലിയ കലാസൃഷ്ടിക്കുള്ള ക്യാന്‍വാസായി മാറുന്നുവെന്ന തിരിച്ചറിവ് സാം അലിയുടെ ജീവിത കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നു. ചിത്രത്തിന് നല്ല സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. വൈഫ് ഓഫ് എ സ്പൈ, സമ്മര്‍ ഓഫ് 85, യെല്ലോ ക്യാറ്റ്, 200 മീറ്റേര്‍സ്, നീഡില്‍ പാര്‍ക്ക് ബേബി തുടങ്ങിയ ഒമ്പത് ചിത്രങ്ങളും പ്രദര്ശനത്തിനായെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക