ചലച്ചിത്രമേളയുടെ മൂന്നാം ദിനം മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ‘ലൈല ഔര്‍ സാത് ഗീത് ‘. പൂര്‍ണമായും കാശ്മീര്‍ താഴ്വരയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയില്‍ ഏഴ് നാടോടി ഗാനങ്ങളിലൂടെ കഥാനായികയുടെ മനോവ്യാപാരങ്ങളെ വെളിവാക്കുകയാണ് സംവിധായകന്. ഒരു നാടോടി സിനിമയുടെ പുരാതന ഭാവവും കശ്മീരി ജനതയനുഭവിക്കുന്ന സമകാലിക സംഭവങ്ങളുടെ ചൂടും സിനിമയില്‍ പ്രകടമാണ്.
‘മീനചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ’ … ‘നിങ്ങളാരും പറഞ്ഞുകൊടുക്കേണ്ടയെന്ന് എസ്തര്
നൂറുകണക്കിന് ആടുകളെയും കൊണ്ട് താഴ്വരയിലൂടെ നീങ്ങുന്ന കുടിയേറ്റ ഗോത്രവര്‍ഗക്കാര്‍ നേരിടേണ്ടി വരുന്ന കര്‍ശന നിയന്ത്രണങ്ങളിലൂടെ കാശ്മീരിലെ സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സിനിമ തുറന്ന് കാട്ടുന്നു. ബക്കര്‍വാള്‍ സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന സിനിമയില്‍ ഏഴ് ഭാഗങ്ങളിലായി നാടോടി സംഗീതം ലൈലയെ പിന്തുടരുന്നു. സമൂഹത്തിലെ അരാജകത്വ പ്രവണതകളെക്കുറിച്ച് സംസാരിക്കുമ്പോഴും നാടോടി കഥയുടെതായ ലാളിത്യം സിനിമ പിന്തുടരുന്നുണ്ട്. എല്ലാതരം ചൂഷണങ്ങളില്‍ നിന്നും സ്വതന്ത്രയാവാന്‍ ആഗ്രഹിക്കുന്ന ലൈല വിദൂര പര്‍വ്വങ്ങളിലേക്ക് നടന്നടുക്കുമ്പോള്‍ അവളില്‍ കാശ്മീരിനെ പ്രതിഫലിപ്പിക്കാന്‍ സംവിധായകനായ പുഷ്പേന്ദ്ര സിംഗിനു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക