തിരുവനന്തപുരം: വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും സി.ബി.ഐ അന്വേഷണ ഉത്തരവിലെ പിഴവ് തിരുത്താത്തതിലും പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും.
കേസ് ആദ്യം അന്വേഷിച്ച ഡിവൈ.എസ്.പി സോജന് അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് അമ്മയുടെ ആവശ്യം. ഒരുമാസമായി പാലക്കാട് ബസ്റ്റാന്‍ഡിന് അടുത്ത് ഇവര്‍ സമരം തുടരുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സമരത്തെ അവഗണിച്ചിരിക്കുകയാണ്. സാമൂഹ്യപ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് സമരം മുന്നോട്ടു പോകുന്നത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനും പിന്തുണ അറിയിച്ച് എത്തിയിരുന്നു. പെമ്പിളെ ഒരുമൈ നേതാവ് ഗോമതി അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.
സി.ബി.ഐ അന്വേഷണ ഉത്തരവില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് രണ്ട് പെണ്‍കുട്ടികള്‍ക്കും നീതി വേണമെന്ന് അമ്മ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക