അമ്മ സംഘടനയുടെ ആസ്താന മന്തിരത്തിന്റെ ഉദ്ഘാടന സമയത്ത് ഉണ്ടായ ഇരിപ്പിട വിവാദത്തില്‍ പ്രതികരണം അറിയിച്ച് നടന് ഹരീഷ് പേരടി. അമ്മയിലെ ആണുങ്ങള്‍ക്ക് ഇനിയൊരു പരപാടിയില്‍ ഇരിക്കുന്നതിന് മുമ്പ് ഊര ഞെട്ടും. അതാണ് പാര്‍വ്വതി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ പ്രാധ്യന്യമെന്നാണ് ഹരീഷ് പേരാടി പറഞ്ഞത്.
അമ്മ എന്ന സംഘടനയില്‍ ഉള്ളവര്‍ നേരിട്ട് സ്ത്രീ വിരുദ്ധത കാണിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ നമ്മള് ജീവിക്കുന്ന ഒരു കാലത്തെ കുറിച്ച് ബോധമില്ലായ്മ ആ സംഘടനയില്‍ ഉണ്ട്. ആ ബോധമില്ലായ്മ കൊണ്ടാണ് ഇതൊക്കെ ഉണ്ടാവുന്നത്. അതുകൊണ്ടാണ് നമുക്ക് ഈ സംഭവങ്ങളെയൊക്കെ ന്യായീകരിക്കേണ്ടി വരുന്നത്. ഞാനും ആ സംഘടനയുടെ ഭാഗമാണ്. കുറച്ചു കൂടി അമ്മയെ രാഷ്ട്രീയ വത്കരിക്കേണ്ടി ഇരിക്കുന്നു. അതിനര്‍ത്ഥം കക്ഷി രാഷീട്രീയത്തില് ചേരണമെന്നല്ല. ആ ഒരു രാഷ്ട്രീയ ബോധം എന്നത് പ്രത്യേകിച്ച് സംഘടന നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്. അപ്പോള്‍ മാത്രമെ ഈ പറയുന്നത് എന്താണെന്ന് മനസിലാവു. അല്ലാതെ ആ ദിവസം അവിടെ കുറച്ചാളുകളെ ഇരുത്താതിരുന്നു എന്നല്ല ആ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്നത്. അങ്ങനെ ബോധപൂര്‍വ്വം അവരെ മാറ്റി നിര്‍ത്തിയതാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. അറിയാതെ ഇങ്ങനെ ഇരുന്ന് പോവുകയാണ്. കാരണം നമ്മള് അത് ശീലിച്ചു പോയി. അത്തരം കാര്യങ്ങള്‍ തെറ്റാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍ അടുത്ത പ്രാവശ്യം ഇരിക്കുന്നതിന് മുന്നെ ഒന്ന് ചിന്തിക്കും. അതാണ് മാറ്റമെന്ന് പറയുന്നത്.
പാര്‍വ്വതി ഉയര്‍ത്തിയ ആ രാഷ്ട്രീയത്തിന്റെ പ്രാധാന്യമെന്താണെന്ന് പറഞ്ഞാല്‍ അടുത്ത അമ്മയുടെ ഒരു പരിപാടിക്ക് ഇരിക്കാന്‍ പോകുന്ന ആണുങ്ങളൊക്കെ, ഇരിക്കുന്നതിന് തൊട്ട് മുമ്പുള്ള സെക്കന്റില്‍ ഒന്ന് ഊര ഞെട്ടും. എന്നിട്ട് ഇരിക്കുകയോ, ഇരിക്കാതിരിക്കുകയോ വേറെ വിഷയം. അതാണ് ആ രാഷ്ടീയത്തിന്റെ പ്രാധാന്യം. അല്ലാതെ ഏതെങ്കിലും വ്യക്തികളെ മാറ്റി നിര്‍ത്തി എന്നുള്ളതല്ല. അങ്ങിനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവ് തന്നെയാണത്.
അമ്മയില്‍ തീര്‍ച്ചയായും ഒരു പ്രതിപക്ഷം വേണം. അല്ലാതെ എങ്ങിനെയാണ് സംഘടന ആവുക. സംഘടന എന്ന് പറഞ്ഞാല്‍ എല്ലാവരും കൂടി ഇരുന്ന് തോളില്‍ കൈയ്യിട്ട് ചിരിക്കലല്ല. ഏകാധിപത്യപരമായി ഇരുന്ന് തീരുമാനങ്ങള്‍ എടുക്കലല്ല. സംഘടന എന്നാല്‍ ഒരു ജനാധിപത്യ സംവിധാനമാണ്. അത് ഉണ്ടാവേണ്ടിയിരിക്കുന്നു. അങ്ങനെയല്ലെ എല്ലാ പാര്‍ട്ടികള്‍ക്കുള്ളിലും തെരഞ്ഞെടുപ്പ് സംവിധാനപരമല്ലെ. അതില്‍ അഭിപ്രായ വ്യത്യാസം പറഞ്ഞാല്‍ അയാള്‍ ആ പാര്‍ട്ടിക്കാരനല്ലാതെ ആവുന്നില്ലല്ലോ. അല്ലാതെ ഇല്ലാത്ത ഒരു കൂട്ടായ്മ ഉണ്ടെന്ന് പറഞ്ഞ് നില്‍ക്കലല്ല. അല്ലാതെ കെട്ടിപ്പിടിച്ച് നിന്ന് ഫോട്ടോ എടുത്താല്‍ കൂട്ടായ്മ ഉണ്ടാവില്ല. മറിച്ച് വിമര്‍ശനങ്ങള്‍ വാങ്ങിയും കൊടുത്തുമെല്ലാമാണ് ഒരു കൂട്ടായ്മ ഉണ്ടാവുന്നത്. ജനാധിപത്യപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു സ്ഥലമുണ്ടാവുന്നതാണ് കൂട്ടായ്മ.’
അമ്മ സംഘടനയുടെ ഉദ്ഘാടന സമയത്ത് എക്സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന ചര്‍ച്ചകള്‍ നടക്കവെയായിരുന്നു നടി പാര്‍വ്വതി തിരുവോത്തിന്റെ പരോക്ഷ വിമര്‍ശനം. ആണുങ്ങള് വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വ്വതി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക