തിരുവന്തപുരം: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദം തീര്‍ത്തും അപ്രസക്തമെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ഇവിടെയ്ക്ക് ലവ് ജിഹാദ് കൊണ്ടുവരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും ബിഷപ്പ് പറഞ്ഞു.
യുപി മോഡല്‍ ലവ് ജിഹാദ് നിയമ നിര്‍മ്മാണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം കാണട്ടെ. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഒരുമിച്ച് ജീവിക്കട്ടെ. കേരളത്തില്‍ മത സാഹചര്യം പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും വിവാഹത്തിന് ശേഷം അവര്‍ ആണ്ക്കുട്ടിയുടേയോ പെണ്‍കുട്ടിയുടേയോ മതത്തിലേക്ക് മാറും മാറാതെയും ഇരിക്കും അതിനെ ലവ് ജിഹാദെന്ന് വിളിക്കാനാവില്ല.
കാലക്രമേണ കേരളത്തില്‍ മതം മാറാതെ തന്നെ വിവാഹം ചെയ്യുന്നതിനുള്ള സാഹചര്യം വന്നുചേരും. വിദേശ രാജ്യങ്ങളില്‍ രണ്ട് മതസ്തര്‍ തമ്മിലുള്ള വിവാഹം സഭ തന്നെ നടത്തികൊടുക്കുന്നുണ്ട്.
ആ സാഹചര്യം ഇവിടെയും വന്നെത്തണമെന്നാണ് തന്റെ ആഗ്രഹമമെന്നും ബിഷപ്പ് പറഞ്ഞു. ഇതിന് മുമ്പ് രണ്ട് പേരോട് രണ്ട് മതസ്തരായി തന്നെ ജീവിച്ചോളു എന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് സഭയുടേതല്ല തന്റെ അഭിപ്രായം മാത്രമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക