തമിഴ് ഭാഷ പഠിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് മോദിക്ക് പിന്നാലെ അമിത് ഷായും. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാതിലാണ് പ്രധാനമന്ത്രി തമിഴ് പഠിക്കാൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചത്. ഇപ്പോഴിതാ പ്രധാനമന്ത്രിക്ക് പിന്നാലെ ഇക്കാര്യത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രിയും. തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന വിജയ് സങ്കല്പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
എനിക്ക് നിങ്ങളോട് തമിഴ് സംസാരിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും അക്കാര്യത്തിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും മധുരമുള്ളതുമായ ഭാഷകളിലൊന്നാണ് തമിഴ്. നേരത്തെ തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇംഗ്ലീഷിലായിരുന്നു അനൗൺസ്മെന്റ് എന്നും എന്നാലിപ്പോൾ അതെല്ലാം തമിഴിലായെന്നും ആ മാറ്റം കൊണ്ടുവന്നത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്പിക്കാനുളള ബി.ജെ.പിയുടെ ശ്രമം വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക