നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൂന്ന് സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്. ബിഹ്പുരിയ, ലഖിംപുർ, തേസ്പൂർ, ബിസ്വനഥ്, എന്നിങ്ങനെ നാല് മണ്ഡലങ്ങളിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് അസമിന്റെ വടക്കൻ ഭാഗങ്ങൾ. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രിയങ്ക നടത്തുന്നത്. ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നൽകുക. 2019ൽ സി.എ.എക്കെതിരെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ അരങ്ങേറിയ പ്രദേശങ്ങൾ കൂടിയാണ് അസമിന്റെ വടക്കൻ ഭാഗങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക