ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞ പശ്ചാത്തലത്തിൽ ചർച്ച ഇന്നും തുടരും. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റിൽ പാലാ, ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ വേണ്ടെന്ന് ജോസഫ് ഗ്രൂപ്പ് കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പിന്നെയുള്ള 12 സീറ്റിൽ രണ്ടെണ്ണം വാച്ചുമാറാമെന്നും അറിയിച്ചിട്ടുണ്ട്. ഇതുവരെ ജോസഫ് ഗ്രൂപ്പുമായി രണ്ടു തവണ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും ഫലമില്ലാതാകുകയായിരുന്നു.
ജോസഫ് പക്ഷം 12 സീറ്റ് വേണമെന്ന അവസാധ്യത്തിൽ ഉറച്ച് നിന്നപ്പോൾ ഒൻപത് സീറ്റ് നൽകാനാകു എന്ന നിലപാടാണ് കോൺഗ്രസിന്റേത്. ചങ്ങനാശേരിയും മൂവാറ്റുപുഴയും വെച്ചു മാറാമെന്ന നിർദേശവും ചർച്ചയിൽ ഉയർന്നിട്ടുണ്ട്. മൂന്ന് സീറ്റ് വേണമെന്ന് കാപ്പനും പാലാ മാത്രം നൽകാമെന്ന് കോൺഗ്രസും നിലപാടെടുത്തു. ചർച്ച തുടരുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക