ഇന്ത്യയിൽ പെട്രോൾ, ഡീസൽ നിരക്കുകൾ വർദ്ധക്കുന്ന സാഹചര്യത്തിൽ, അതിർത്തി കടന്നു നേപ്പാളിൽ പെട്രോൾ വാങ്ങാൻ പോയ ഇന്ത്യക്കാരുടെ ദൃശ്യം എന്ന തരത്തിൽ രണ്ട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. ചിത്രങ്ങൾക്ക് അത്തരത്തിലെ ഒരു പോസ്റ്റ് നൽകിയ അടിക്കുറിപ്പിന്റെ ചില ഭാഗങ്ങൾ ഇങ്ങനെ,
“ഇന്ത്യക്കാരെ നാണം കെടുത്തുന്ന ഭരണാധികാരികൾ….. ഇത് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നുള്ള കാഴ്ച…. ഇന്ത്യക്കാരന് നേപ്പാളിലേക്ക് പോകാൻ പാസ്പോർട്ട് ആവശ്യമില്ല…… ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില 100 എത്തിയപ്പോൾ ഇന്ധനം വാങ്ങാൻ അതിർത്തിയിൽ ഉള്ളവർ നേപ്പാളിലേക്ക് പായുകയാണ്…..”
എന്നാൽ പ്രചാരത്തിലുള്ള ചിത്രത്തിന് രണ്ട് കൊല്ലത്തിലേറേ പഴക്കമുണ്ടന്നു ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) കണ്ടെത്തി. മാത്രമല്ല, ഇത് നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പെട്രോൾ കടത്തുന്ന ഇന്ത്യക്കാരുടെ ചിത്രമല്ല.
ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ പെട്രോൾ, ഡീസൽ വില വളരെ കുറവാണ്. ചില ദേശീയ മാധ്യമങ്ങളുടെ റിപോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തിയതിനെത്തുടർന്ന് നേപ്പാളിൽ നിന്ന് ഇന്ത്യയുടെ അതിർത്തി ജില്ലകളിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കടത്തുന്നത് വ്യാപകമായിരുന്നു.
എന്നാൽ പ്രചാരത്തിലുള്ള ഫോട്ടോ ഗൂഗിളിന്റ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ അവ വർഷങ്ങൾ പഴക്കമുള്ളതാണെന്നു തെളിഞ്ഞു.
ഒരു പെട്രോൾ പമ്പ് ഉദ്യോഗസ്ഥൻ സൈക്കിളിൽ ഘടിപ്പിച്ച ആറു ക്യാനുകളിലേക്കു ഡീസൽ നിറക്കുന്നതാണ് ആദ്യത്തെ ചിത്രം. ഇതേ ചിത്രം 2010ൽ സ്റ്റോക്ക് ഇമേജ് സൈറ്റായ അഡോബി സ്റ്റോക്കിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. സൈറ്റിൽ കൊടുത്തിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, അന്താരാഷ്ട്ര വാർത്താ ഏജൻസിയായ, റോയ്റ്റേഴ്സിനു വേണ്ടി, രൂപക് ദേ ചൗധരി എന്ന വ്യക്തി കൊൽക്കത്തയിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് എടുത്തതാണ് ഈ ചിത്രം.
ഒരു പമ്പിൽ പെട്രോൾ നിറയ്ക്കാൻ ഇരുചക്ര വാഹനക്കാർ ക്യൂ നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം. എന്നാൽ ഈ ചിത്രം ഒരു നേപ്പാൾ ദിനപത്രമായ “The Himalayan Times”ന്റെ 2015 ലെ ഒരു റിപ്പോർട്ടിൽ കാണാനിടയായി. ഈ റിപ്പോർട്ട് പ്രകാരം ചിത്രത്തിലെ ദൃശ്യം, നേപ്പാൾ സൈന്യം നടത്തുന്ന കാത്മണ്ഡുവിലെ ഒരു പ്രട്രോൾ പമ്പിന്റെ മുന്നിൽ നിന്നുമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക