സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. രണ്ടുംടേം കര്‍ശനമാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചിലര്‍ക്ക് ഇളവു നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. പത്താം തീയതിയാകും സ്ഥാനാർത്ഥി പ്രഖ്യാപനം.
ചിലര്‍ക്ക് മാത്രമായി രണ്ടുടേം വ്യവസ്ഥ ബാധകമാക്കരുതെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇതിൽ മാറ്റമുണ്ടായില്ലെങ്കിൽ അഞ്ച് മന്ത്രിമാരടക്കം 23 സി പി എം എം എൽ ഇക്കുറി മത്സര രംഗത്തുണ്ടാവില്ല. ഇ.പി.ജയരാജന്, എ.കെ.ബാലന്, തോമസ് ഐസക്ക്, ജി.സുധാകരന്, സി.രവീന്ദ്രനാഥ് എന്നിവര്‍ക്ക് വീണ്ടും സീറ്റു നല്‍കില്ല. സംഘടനാ ചുമതലയിലേക്ക് മാറുന്ന ഇ.പി. ജയരാജന് വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയായേക്കും.
തരൂരില്‍ എ.കെ.ബാലന് പകരം ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാര്‍ഥിയായേക്കും. എ.പ്രദീപ് കുമാർ, സുരേഷ് കുറുപ്പ്, രാജു എബ്രഹാം, അയിഷാ പോറ്റി, ജോര്‍ജ് എം.തോമസ്, കെ.വി.അബ്ദുള്‍ ഖാദര്‍, ആര്.രാജേഷ്, ജയിംസ് മാത്യു തുടങ്ങി 23 പേർ ഒഴിവാകും. ഇതാടെ ജില്ലാ സെക്രട്ടേറിയറ്റുകള്‍ നല്കിയ പട്ടികയില്‍ കാര്യമായ മാറ്റം വരും. എം.വി.ഗോവിന്ദന് തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകും. ലോക്സഭയിലേക്ക് മൽസരിച്ച കെ.എന്‍.ബാലഗോപാല്‍, എം.ബി.രാജേഷ്, വി എൻ വാസവൻ എന്നിവർക്ക് സീറ്റു നല്‍കണമോയെന്ന് സംസ്ഥാന സമിതിയായിരിക്കും തീരുമാനിക്കുക. തുടർച്ചയായി ലോക്സഭയിലേക്ക് മൽസരിച്ചവർ മാറി നിൽക്കട്ടെ എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക