നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ തോറ്റവരെ മത്സരത്തിനായി പരിഗണിക്കില്ലെന്ന് കോണ്‍ഗ്രസ്. നിലവിലുള്ളസീറ്റുകളില് അമ്പത് ശതമാനം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റി വെയ്ക്കാനും തീരുമാനമായി.
ഹൈക്കമാന്റ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ തെരഞ്ഞെടുപ്പ് സമിതി അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ അധ്യക്ഷന്‍.
എന്നാല്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും പൂര്‍ത്തിയാക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് കൊടുക്കേണ്ടെന്ന് തീരുമാനമായിട്ടുണ്ട്.
അതേസമയം സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക തയാറായിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് തിരുത്തല്‍ വരുത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക